Back To Top

 നിർബന്ധമായ ഹജ്ജ് നിർവ്വഹണം

നിർബന്ധമായ ഹജ്ജ് നിർവ്വഹണം

Spread the love

ഇസ്ലാമിക ബാധ്യതയായി ഹജ്ജ് നിർബന്ധമുള്ളവർ ആദ്യം നിർവ്വഹിക്കേണ്ടത് ആ ഹജ്ജാണ്. അതിനു ശേഷമേ നേർച്ച, സുന്നത്ത്, മറ്റുള്ളവർക്ക് പകരം എന്നീ നിലയ്ക്കൊക്കെ ഹജ്ജ് നിർവ്വഹിക്കാവൂ.

ഹജ്ജ് നിർവ്വഹിക്കാൻ കടം വാങ്ങാവതല്ല. അബ്ദുല്ലാഹിബ്നു അബീഔഫാ(റ) പറയുന്നു:

( سألت رسول اللہ ﷺﷺ عن الرجل لم يحج أو يستقرض للحج ؟ قال : لا (البيهقي
(ഹജ്ജ് ചെയ്തിട്ടില്ലാത്ത ആൾ ഹജ്ജിന് വേണ്ടി കടം വാങ്ങേണ്ടതുണ്ടോ എന്ന് ഞാൻ റസൂലില്ലാഹ് (സ)നോട് ചോദിച്ചു. നബി (സ) പറഞ്ഞു: ഇല്ല.)

ഹജ്ജിനു ചിലവഴിക്കുന്ന ധനം
ഹജ്ജിന് ഉപയോഗപ്പെടുത്തുന്ന ധനം ഹലാലായിരിക്കണം. നിഷിദ്ധ ധനം ഉപയോഗിച്ച് ഹജ്ജ് നിർവ്വഹിക്കുന്നത് കുറ്റകരമാണ്. ഹലാലല്ലാത്ത സമ്പാദ്യമുപയോഗിച്ച് ഹജ്ജ് ചെയ്താൽ ഹജ്ജ് എന്ന ബാധ്യത അതുകൊണ്ട് തീരുമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. പക്ഷേ ഹറാമായ സമ്പാദ്യത്തിന്റെ കുറ്റം അയാൾക്കുണ്ടാകും.

ശ്രേഷ്ഠ യാത്ര ഏത്?
ഹജ്ജ് നിർവ്വഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കാൽനടയാത്രയാണോ വാഹനത്തിൽ സഞ്ചരിക്കുന്നതാണോ ഏറെ ശ്രേഷ്ഠം എന്നതു സംബന്ധിച്ച് പണ്ഡിതന്മാർ രണ്ട് പക്ഷമാണ്. ഭൂരിപക്ഷവും പറയുന്നതു വാഹനത്തിൽ സഞ്ചരിക്കുന്നതാണ് ഉത്തമം എന്നാണ്. അനസ് (റ) പറയുന്നു.

أنَّ النبيَّ صلَّى اللهُ عليه وسلَّمَ رَأَى شيخًا يُهَادَى بيْنَ ابْنَيْهِ، قالَ: ما بَالُ هذا؟ قالوا: نَذَرَ أنْ يَمْشِيَ، قالَ: إنَّ اللَّهَ عن تَعْذِيبِ هذا نَفْسَهُ لَغَنِيٌّ. وأَمَرَهُ أنْ يَرْكَبَ. (البخاري)
(ഒരു വൃദ്ധൻ അയാളുടെ രണ്ട് മക്കൾക്കിടയിൽ വേച്ചുവേച്ച് നടക്കുന്നതു നബി (സ) കണ്ടു. അദ്ദേഹം ചോദിച്ചു. എന്താണ് ഇയാളുടെ പ്രശ്നം? അവർ പറഞ്ഞു. അയാൾ നടക്കാൻ നേർച്ചയാക്കിയിരിക്കുന്നു. നബി (സ) പറഞ്ഞു: “ഇയാൾ സ്വശരീരത്തെ പീഡിപ്പിക്കുന്നതിൽ അല്ലാഹുവിന് തീരെ താല്പര്യമില്ല. അനന്തരം അയാളോട് വാഹനപുറത്ത് സഞ്ചരിക്കാൻ നബി (സ) നിർദ്ദേശിച്ചു.

തൊഴിലെടുക്കൽ
ഹജ്ജിലേർപ്പെട്ട ആൾക്ക് ഹജ്ജ് കർമങ്ങൾക്ക് ഭംഗംവരാത്ത വിധം ഹലാലായ സമ്പാദ്യമാർഗ്ഗം ഏതും സ്വീകരിക്കാവുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു:

إن الناس في أول الحج كانوا يتبايعون بمنى وعرفة، وسوق ذي المجاز ومواسم الحج، فخافوا البيع وهم حرم.
فأنزل الله تعالى: (ليس عليكم جناح أن تبتغوا فضلا من ربكم (البخاري ومسلم والنسائي)

(ഹജ്ജിന്റെ ആദ്യകാലങ്ങളിൽ മിനയിലും അറഫയിലും ദിൽമജാസിലും ഹജ്ജിന്റെ മറ്റ് രംഗങ്ങളിലുമൊക്കെ ജനങ്ങൾ കച്ചവടം നടത്തിവന്നി രുന്നു. പിന്നീട് ഇഹ്റാമിൽ പ്രവേശിച്ചിരിക്കേ കച്ചവടം നടത്തുന്നതിൽ അവർക്കു ഭയം തോന്നി. അപ്പോഴാണ് നിങ്ങളുടെ നാഥന്റെ ഔദാര്യം തേടുന്നതു നിങ്ങൾക്കും കുറ്റകരമല്ല എന്ന ആയത്ത് അല്ലാഹു അവതരിപ്പിച്ചത്.)

Prev Post

ഹജ്ജ് നിർവ്വഹിക്കാതെ മരിച്ചാൽ

Next Post

ഹജ്ജിന്റെ മീഖാത്

post-bars

Related post

You cannot copy content of this page