Back To Top

 ഇഹ്റാം

ഇഹ്റാം

Spread the love

ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതായി കരുതുന്നതിനാണ് ഇഹ്റാം എന്ന് പറയുന്നത്. മറ്റേതൊരു ആരാധനയ്ക്കുമെന്ന പോലെ ഹജ്ജിനും നിയ്യത്ത് നിർബന്ധമാണ്.

ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. 1. ശുദ്ധി : നഖം മുറിക്കുക, മീശവെട്ടുക, കക്ഷരോമവും ഗുഹ്യരോമവും നീക്കുക, വുദു ഉണ്ടാക്കുകയോ കുളിക്കുകയോ ചെയ്യുക, താടിയും മുടിയും വാർന്നു വെക്കുക. ഇതാണ് ശുദ്ധിയാവുന്നതിന്റെ രീതി വുദു കൊണ്ട് മതിയാക്കാതെ കുളിക്കുന്നതാണ് കൂടുതൽ ഉത്തമം ഇബ്നു ഉമർ (റ) പറയുന്നു

من السنة أن يغتسل إذا أراد الإحرام وإذا أراد دخول مكة (البزار والدارقطني والحاكم)

(ഇഹ്റാം ഉദ്ദേശിക്കുമ്പോഴും മക്കയിൽ പ്രവേശിക്കുമ്പോഴും കുളിക്കുന്നതു സുന്നത്തിൽ പെട്ടതാണ്.)

ആർത്തവരക്തമോ പ്രസവരക്തമോ നിലച്ചിട്ടില്ലാത്ത സ്ത്രീകൾ കുളിച്ച് ഇഹ്റാമിൽ പ്രവേശിക്കുകയും ഹജ്ജിന്റെ തവാഫ് ഒഴികെയുള്ള മുഴുവൻ കർമങ്ങളും അനുഷ്ഠിക്കുകയും വേണം. ശുദ്ധിയായ ശേഷമേ ത്വവാഫ് ചെയ്യാവൂ. നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.

إن النفساء والحائض تغتسل وتحرم وتقضي المناسك كلها غير أنها لا تطوف بالبيت حتى تطهر (أحمد وأبوداود والترمذي) .

പുരുഷൻമാർ തുന്നിയ വസ്ത്രം ഒഴിവാക്കി ഇഹ്റാമിന്റെ വസ്ത്രം ധരിക്കുക. രണ്ട് കഷ്ണം തുണിയാണ് ഈ വസ്ത്രം, ഒന്ന് ഉടുക്കാൻ മറ്റൊന്ന് ചുറ്റിപ്പുതയ്ക്കാനും. ഇഹ്റാമിന്റെ വസ്ത്രം വെള്ളയാവുന്നതാണ് ഉത്തമം. പുരുഷൻ തലയും മുഖവും മറയ്ക്കരുത്. സ്ത്രീകൾക്കു ശരീരം മുഴുവൻ മറയ്ക്കുന്ന ഏതു വസ്ത്രവും ആവാം. മുഖവും മുൻ കൈയും മാത്രമേ അവർ തുറന്നിടാവും അനിവാര്യമെങ്കിൽ മുഖവും മറക്കാം. നിർബന്ധിത സാഹചര്യങ്ങളിൽ പുരുഷന്മാർക്കും മുഖം പൊത്താവുന്നതാണ്. ഖാസിം പറഞ്ഞതായി ഇമാം ശാഫിഇ (റ)യും സഈദുബ്നു മൻസൂറും (റ) ഉദ്ധരിക്കുന്നു.

كان عثمان بن عفان وزيد بن ثابت ومروان بن الحكم يخمرون وجوههم وهم محرمون
(ഹജ്ജിൽ ഏർപ്പെട്ടവരായിരിക്കേ ഉസ്മാനുബ്നു അഫ്ഫാനും (റ) സൈദുബ്നു ഥാബിതും (റ) മർവാനുബ്നുൽ ഹകമും (റ) മുഖം മറച്ചിരുന്നു.)

3. ഇഹ്റാമിനു മുമ്പായി സുഗന്ധം ഉപയോഗിക്കുക. ശരീരത്തിലോ വസ്ത്രത്തിലോ ഇഹ്റാമിന് ശേഷം അത് അവശേഷിച്ചെന്ന് കരുതി കുഴപ്പമൊന്നുമില്ല. ആയിശ (റ) പറയുന്നു.

لإحرامه قبل أن يحرم ولحله قبل أن (كنت أطيب رسول الله يطوف بالبيت (البخاري ومسلم)
(ഇഹ്റാമിൽ പ്രവേശിക്കും മുമ്പ് ഇഹ്റാമിനുവേണ്ടിയും കഅബയെ ത്വവാഫ് ചെയ്യും മുമ്പ് ഹജ്ജിൽ നിന്ന് വിരമിച്ചതുകാരണമായും ഞാൻ നബി (സ)ക്ക് സുഗന്ധദ്രവ്യം പുരട്ടിക്കൊടുത്തിരുന്നു.)

4. ഇഹ്റാമിനു മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കുക. ആദ്യറകഅത്തിൽ ഫാതിഹക്കു ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്തെതിൽ ഇഖ്ലാസുമാണ് ഓതേണ്ടത്. ഇബ്നു ഉമർ (റ) പറയുന്നു.

(നബി (സ) ദിൽ ഹുലൈഫയിൽ വെച്ച് രണ്ട് റക്അത്ത് നമസ്കരി ച്ചിരുന്നു). كان النبی ﷺﷺ يركع بذي الحليفة ركعتين (مسلم)

ഇഹ്റാമിന്റെ ഇനങ്ങൾ
ഇഹ്റാം മൂന്നുവിധമാണ് :

1. ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാമിൽ പ്രവേശിക്കുക. ഇതിന് ഖിറാൻ എന്ന് പറയുന്നു.
2. ആദ്യം ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുക. ഉംറ നിർവ്വ ഹിച്ച് തഹല്ലുലായശേഷം ദുൽഹിജ്ജ എട്ടിന് ഹജ്ജിനുവേണ്ടി ഇഹ്റാ മിൽ പ്രവേശിക്കുക. ഇതിന് തമത്തുഅ് എന്ന് പറയുന്നു.

3. മീഖാതിൽ നിന്ന് ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുക.

ഹജ്ജ് നിർവ്വഹിച്ചശേഷം ഉദ്ദേശിക്കുന്നുവെങ്കിൽ ഉംറക്കായി ഇഹ്റാമിൽ പ്രവേശിക്കുക. ഇതിന് ഇഫ്റാദ് എന്ന് പറയുന്നു.

മേൽ മൂന്ന് രീതികളിൽ ഓരോന്നനുസരിച്ചും ഇഹ്റാമിൽ പ്രവേശിച്ചവരെ യഥാക്രമം ഖാരിൻ, മുതമത്തിഉ്, മുഫ്റദ് എന്നിങ്ങനെ പറയും. ഖിറാൻ അനുസരിച്ച് ഇഹറാമിൽ പ്രവേശിക്കുന്നവർ തൽബിയത്ത് ചൊല്ലേണ്ടതു ലബ്ബൈക്ക ബി ഹജ്ജിൻ വ ഉംറ എന്ന് പറഞ്ഞു കൊണ്ടാണ് തമത്തുഅ് അനുസരിച്ച് ഇഹ്റാമിൽ പ്രവേശിച്ച ആൾ ലബ്ബൈക്ക ബി ഉംറ എന്നു പറഞ്ഞുകൊണ്ട് തൽബിയത്ത് ചൊല്ലണം. ഇഫ്റാദ് രീതിയിലാണ് ഹജ്ജിൽ പ്രവേശിച്ചതെങ്കിൽ അയാൾ ലബ്ബൈക്ക ബി ഹജ്ജിൻ എന്ന് പറഞ്ഞുകൊണ്ടാണ് തൽബിയത്ത് ചൊല്ലേണ്ടത്.

ഈ രീതികളിൽ തമത്തുഅ് ആണ് ഏറ്റവും ശ്രേഷ്ഠമെന്ന് നബി (സ) ഇപ്രകാരം പറഞ്ഞതിൽ നിന്ന് ഗ്രഹിക്കാം.

قد علمتم أني أتقاكم لله وأصدقكم وأبركم ولولا هديي تحللت كما تحلون ولو استقبلت من أمري ما استدبرت لم أسق الهدي فحلوا، فحللنا وسمعنا وأطعنا (مسلم)
(നിങ്ങളിൽ കൂടുതൽ അല്ലാഹുവിനെ ഭയക്കുന്നവനും സത്യം പറയുന്നവനും പുണ്യം ചെയ്യുന്നവനും ഞാനാണെന്ന് നിങ്ങൾക്കറിയാമല്ലോ. എന്റെ കൂടെ ബലിമൃഗമില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഉറയിൽ നിന്ന് വിരമിക്കും പോലെ ഞാനും വിരമിക്കുമായിരുന്നു. വരാനിരിക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. അതിനാൽ നിങ്ങൾ ഉറയിൽനിന്നു വിരമിക്കുക. അങ്ങനെ ഞങ്ങൾ വിരമിച്ചു. (നബിയുടെ) ആജ്ഞ കേട്ടു. അനുസരിച്ചു.

ശ്രേഷ്ഠമായത് ഇ ഫ്റാദാണെന്നും അഭിപ്രായമുണ്ട്. ഒരാൾ ഖിറാൻ, ഇഫ്റാദ്, തമത്തുഅ് എന്നിവയിൽ ഒന്നും വ്യക്തമാക്കാതെയാണ് ഇഹ്റാമിൽ പ്രവേശിച്ചതെങ്കിലും അയാളുടെ ഇഹ്റാം സാധുവാകും. ഈ മൂന്നിൽ ഏതായും അയാൾക്കു അതു പിന്നീട് തീരുമാനിക്കാവുന്നതാണ്.

എന്നാൽ ഹറമിന്റെ അതിർത്തികൾക്കുള്ളിൽ താമസിക്കുന്നവർക്ക് ഇഫ്റാദിന് മാത്രമേ അനുവാദമുള്ളൂ. അവർ ആദ്യം ഹജ്ജ് നിർവ്വഹിക്കണം. ഉദ്ദേശിക്കുന്നുവെങ്കിൽ ശേഷം ഉംറയും. തമത്തുഇനെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് ഖുർആൻ പറയുന്നു:

ذلك لمن لم يكن أهله حاضري المسجد الحرام (തന്റെ കുടുംബം മസ്ജിദുൽ ഹറാമിൽ വസിക്കുന്നവരല്ലെങ്കിലാണ് അപ്പറഞ്ഞത്.)

ഖാരിനും മുഫ്റിദും ആദ്യത്തെ തവാഫിന് ശേഷം സഅ് ചെയ്യുന്നതിനാൽ ഇഫ്റാദത്തിന്റെ തവാഫിന് ശേഷം അവർ സഅ് യ് ചെയ്യേണ്ടതില്ല. ബലിമൃഗത്തെ കൂടെ കൊണ്ടുവന്നവർ മാത്രമേ ഖിറാൻ അനുസരിച്ച് ഇഹ്റാമിൽ പ്രവേശിക്കേണ്ടതുള്ളൂ. അഥവാ അവർ ഇപ്രകാരം വേണം ഹജ്ജ് നിർവ്വഹിക്കാൻ. അല്ലാത്തവർ തമത്തുഅ്, ഇഫ്റാദ് രീതികളിൽ ഒന്നനുസരിച്ചാവണം അതു നിർവ്വഹിക്കുന്നത്. മുതലത്തിഉം ഖാരിനും ഒരു മൃഗത്തെ ബലി (ഫിദ്യ നൽകണം. അതു സാധ്യമല്ലെങ്കിൽ ഹജ്ജ് കാലത്ത് മൂന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷം ഏഴും നോമ്പനുഷ്ഠിക്കണം. മുഹിദിന് ഫിദ് യ നിർബന്ധമില്ല.

Prev Post

ഹജ്ജിന്റെ മീഖാത്

Next Post

തൽബിയത്ത്

post-bars

Related post

You cannot copy content of this page